കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി
Showing posts with label മുരുകൻ കാട്ടാക്കട- Murukan Kattakkada. Show all posts
Showing posts with label മുരുകൻ കാട്ടാക്കട- Murukan Kattakkada. Show all posts

Wednesday, 11 July 2012

Oru Bhatante Ormaykk - Murukan Kattakkada [ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് - മുരുകൻ കാട്ടാക്കട]


ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്


ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!

Saturday, 16 June 2012

Ormamazhakkaaru - Murukan Kattakkada [ഓർമ്മമഴക്കാറ്‌ - മുരുകൻ കാട്ടാക്കട]



ഓർമ്മമഴക്കാറ്‌

കവിതേ പ്രിയപെട്ട ശൈലപുത്രീ
നിള പോലെ പ്രിയമെന്റെ നെയ്യാറുപോലെ നീ
ഒഴുകിപരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും പിന്നെയീയെന്നിലും
കവിതേ കാമ്യതേ കണ്ണാടിപോലെന്നെ
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും
കെട്ടിനിറുത്തുവാനാകാതൊടുവിലായ്
കുത്തിയൊലിക്കുവാൻ വെമ്പുമെൻ വ്യഥകളെ
ബാല്യത്തിൽ നിരാലംബനായൊറ്റയ്ക്ക്
പാതയിലൂടെ ഞാൻ പാഞ്ഞതും
മുറ്റത്തു പൂത്തുനിന്നോരൊറ്റവൃക്ഷം മറിഞ്ഞതും
വെട്ടിയ കൊമ്പിനും വിറകിനുമൊപ്പമെൻ
അച്ഛനെരിഞ്ഞെരിഞ്ഞില്ലാതെയായതും
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും

ഒപ്പിയെടുക്കു നീ വട്ടിയുംതലയിൽ വ-
ച്ചുച്ചയിറങ്ങിവരുന്നൊരമ്മയെ
പക്കാവടയോ പരിപ്പുവടയോയെന്ന്
പൊട്ടാസുകണ്ണുകൾ പൊട്ടുന്ന വീഥിയെ-
അഞ്ചാം ക്ളാസ്സിലെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിക്കും പൊതിച്ചോറിനെ,
ആ പൊതിച്ചോറിനെ ആർത്തിയാൽ-
നോക്കുന്നൊരോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
കൂട്ടുകാർ വട്ടത്തിലുണ്ണാനിരിക്കുമ്പോൾ
ഓട്ട പൈപ്പിലെ ചീറ്റുന്ന വെള്ളത്തെ
ഉള്ളിലെ നീറ്റലിലേക്കു ചാല്കീറുന്നൊ-
രോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
ഓർമയിൽ വീശും വിശപ്പിന്റെ കാറ്റേറ്റു
വാടി വീഴുന്നു നിറംകെട്ട ചെമ്പകം
കവിതേ പ്രിയപ്പെട്ട ശൈലപുത്രീ
ഒഴുകിപ്പരക്കു നീ പിന്നെയും പിന്നെയും
ഒപ്പിയെടുക്കു നീ കത്തിപ്പിടി സ്ലേറ്റ്, വള്ളിനിക്കർ
പിന്നെ പൊണ്ണത്തടി തയ്യൽ ടീച്ചറെ പാടത്തെ
ചാലു ചാടിക്കുവാൻ നീട്ടും കരങ്ങളെ
അപ്പുറം മാവിന്റെ ഞെട്ടറ്റ മാങ്ങയെ
ഉപ്പുതൊട്ടുണ്ണുന്ന കയ്പുചാൽ ചുണ്ടിനെ
പൊത്ത പോക്കറ്റിലൂടൂർന്നു വീഴുന്നോരു
ഞാറപ്പഴത്തിന്റെ കട്ടിച്ചുവപ്പുപോൽ
മാഞ്ഞുപോകാതെ പിടയ്ക്കുന്നു ബാല്യത്തി-
ലേതോ തോട്ടിലെ കൊച്ചുമീൻകുട്ടികൾ
ഒപ്പിയെടുക്കു നീ എപ്പൊഴോ രാത്രിയിൽ
പൊട്ടിയൊലിച്ചങ്ങു പെട്ടെന്നു വന്നൊരെൻ
ഇഷ്ടമോഹത്തിന്റെ കാമകൗമാരത്തെ

വേണ്ടാത്തതോരോന്നും ചൊല്ലി വികാരങ്ങൾ
വേറെയുമുണ്ടെന്ന പാഠം പഠിപ്പിച്ച
താഴത്തു വീട്ടിലെ ചങ്ങാതി സോമനെ
ഇരുളുള്ളതാം ഇടുക്കടവിൽ കുളിക്കുമ്പോ-
ളരുതാത്ത കുസൃതിയിൽ മുട്ടുന്ന മീനിനെ
കളിവാക്കു കൊണ്ടെന്റെ കാമ്യകാമനകളെ
മുളനുള്ളി നോവിച്ചൊരെൻ കൂട്ടുകാരിയെ
പെയ്യാതെ പോയ മഴക്കാല സന്ധ്യകൾ
മൊട്ടായി മുരടിച്ചു പോയ കാമായനം
ആടിത്തിമിർക്കുന്നൊരിടവപ്പെരുങ്കാളി
ചായ്ച്ചിട്ടുപോയൊരു മാവും മരങ്ങളും
ഒഴുകിപ്പരക്കു നീ കവിതയെന്നോർമ്മയിൽ
കുളിരുള്ള കർക്കിടപ്പെരുമഴത്തുള്ളിപോൽ

സഭയെ ഭയന്നുവിറയ്ക്കുന്ന കുട്ടി ഞാൻ
പറയുവാനുള്ളതു പറയുവാനായെന്റെ
ഉള്ളം തുടിക്കെപ്പുറം മടിക്കുന്നു
ഒപ്പിയെടുക്കു നീ കവിതേ
എനിക്കെന്റെ നഷ്ടങ്ങളല്ലാത്ത നഷ്ടങ്ങളെ
ഒഴുകിപ്പരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും
പിന്നെയീ എന്നിലും.







Thursday, 10 May 2012

Kozhiyunna Ilakal Paranjath - Murukan Kattakkada [കൊഴിയുന്ന ഇലകൾ പറഞ്ഞത് - മുരുകൻ കാട്ടാക്കട]


കൊഴിയുന്ന  ഇലകൾ പറഞ്ഞത്

താഴേക്ക്  താഴേക്ക്  പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛ ന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ...
ഒക്കെയും അന്യമായ്  പോകയാണിന്നു നാം
താഴേക്ക്  ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത്   സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ്  നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ  ശാന്ത  സുഖ  നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന  ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?

Wednesday, 4 April 2012

Baghdad - Murukan Kattakkada [ബാഗ്ദാദ് - മുരുകൻ കാട്ടാക്കട]


ബാഗ്ദാദ്


മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തളര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴുന്നൊരു തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം
ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം
സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തറഞ്ഞു മയക്കമുടഞ്ഞു
സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തറഞ്ഞു മയക്കമുടഞ്ഞു
കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍
കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം പാടെ തട്ടിപ്പായിക്ക
ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും
രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും
നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത നിരതീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍

കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്
അറബിക്കഥയിലെ ബാഗ്ദാദ്…
അറബിക്കഥയിലെ ബാഗ്ദാദ്…

Kaathirippu - Murukan Kattakkada [കാത്തിരിപ്പ് - മുരുകൻ കാട്ടാക്കട]


കാത്തിരിപ്പ്

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു
ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍
ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക്
നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയണയുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

Kannada - Murukan Kattakkada [കണ്ണട - മുരുകൻ കാട്ടാക്കട]


കണ്ണട

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...


രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കാതുകള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും
തെരുവില്‍പതി കാല്വര കൊള്വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്ന്
ഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം
തറയില്‍ ഒരു ഇലയില്‍ ഒരല്‍പം ചോരയില്‍
കൂനനുറുമ്പിന്‍ തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞു മുഖവും
നീറ്റിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ഷീമ കാരിന്‍ ഉള്ളില്‍
സുഖ ശീതള മൃദുമാരിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പല്‍ നുനവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
പൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കുതി പായാന്‍ മോഹിക്കും പുഴ
വറ്റിവര്‍ണ്‍റ്റത് കിടപ്പത് കാണാ,
വിളയില്ലാ തവള പാടില്ലാ
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കൂട്ടം കുഴികള്‍ കുപ്പ തറകള്‍

ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
കോതിയുടുക്കുക തിമിര കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞ് ഒഴുകുന്നൊരു
മാവേലി താര കണ്ണും നാം
ക്കൊതിയുടുക്കുക കാഴ്ചകള്‍
ഇടയാന്‍ മുട്ടി വിളിക്കും... കാലം കാക്കുക

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..

Raakkilikkoru Marupaatt - Murukan Kattakkada [രാക്കിളിക്കൊരു മറുപാട്ട് - മുരുകൻ കാട്ടാക്കട]

രാക്കിളിക്കൊരു മറുപാട്ട്


പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
ഇനിയെനിക്കിവിടിരുന്നൊറ്റെക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ..
ഇനിയെന്‍ കരള്‍കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ?
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരി ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായീ
ഹിമബിന്ദു ഇലയില്‍ നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശവീഥിയില്‍
ദു:ഖചന്ദ്രക്കല ബാക്കിയായീ
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരു തുണ്ട്‌ വെട്ടം കടന്നുവന്നൂ
ഓര്‍മ്മപ്പെടുത്തലായപ്പൊഴും ദുഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്ക്‌ തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ?

കൂട്ടികുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ

ദു:ഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിമ്പോളൊക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍ ‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല

Thirike Yaathra - Murukan Kattakkada[തിരികെ യാത്ര - മുരുകൻ കാട്ടാക്കട]

തിരികെ യാത്ര



മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും,
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും!

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്‍ത്തി
വേദന, പാരതന്ത്ര്യത്തിന്‍റെ വേദന
പോരൂ ഭഗീരഥാ വീണ്ടും!

തുള്ളിക്കളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റി നീരാടി നീന്തിക്കുളിച്ച നാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പ്പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേററ്റ് നിര്‍വൃതി
കരളില്‍ തണുപ്പായ് പുതച്ചോരു നാളുകള്‍ .

കെട്ടുപോകുന്നൂ വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുല വേഗം;
ചൂതിന്‍റെയീടു ഞാ,നാത്മാവലിഞ്ഞ് പോയ്‌
പോരൂ ഭഗീരഥാ വീണ്ടും!

എന്‍റെ പൈക്കന്നിനു നീര്‍ കൊടുത്തീടാതെ,
എന്‍റെ പൊന്മാനിനു മീനു നല്‍കീടാതെ,
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ,
കുസൃതി കുരുന്നുകള്‍ ജല കേളിയാടാതെ,

കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ,
വയലു വാരങ്ങളില്‍ കുളിരു കോരീടാതെ,
യെന്തിന്നു പുഴയെന്ന പേരു മാത്രം?

പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ ;
പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ !

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി,ക്കാട്ടില്‍ക്കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍,
നീരൂറ്റിപ്പാടം പകുത്തു നല്കി!

തീറ്റയും നല്‍കി തോറ്റങ്ങള്‍ നല്‍കി,
കൂട്ടിന്നു പൂക്കള്‍ പുല്‍മേടു നല്‍കി
പാട്ടും പ്രണയവും കോര്‍ത്തു നല്‍കി,
ജീവന സംസ്കൃതിപ്പെരുമ നല്‍കി!

സംഘ സംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി,പ്പണിക്കാരിയമ്മ പോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍ !

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നു ഞാന്‍നുത്പന്നമായ്.
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍ !

ഗായത്രി ചൊല്ലാന,രക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു കെട്ടി!
നീരുവിറ്റമ്മതന്‍ മാറു വിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിത പാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നു പോം

ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര,
ഒരു ജലസ്പര്‍ശ മോക്ഷം കൊതിക്കും!
അവിടെയൊരു ശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക.

മാമുനീശാപം മഹാ ശോകപര്‍വ്വം
നീ തപം കൊണ്ടെന്‍റെ മോക്ഷ ഗമനം
ഉള്ളു ചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി,

അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെയാത്മാവു
കരുതി വയ്ക്കുന്നു, ഭവാനെയും കാത്തു ഞാന്‍!

വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ,യീ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം!
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു,
വരിക ഭഗീരഥാ വീണ്ടും; വരിക ഭഗീരഥാ വീണ്ടും

Renuka - Murukan Kattakkada [രേണുക - മുരുകൻ കാട്ടാക്കട]


രേണുക


രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍
 പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍
നിന്നു
 നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടുമേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്തു
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.
എന്നങ്കിലും വീണ്ടും എവച്ചങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം.
നാളെ പ്രതീക്ഷകള്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം.

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ....

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ?

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്കു
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷിണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ......